നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

പാങ്ങില്‍ എ പി അഹമ്മദ്കുട്ടി മുസ്ലിയാ൪


     ഹിജ്റ 1305 ശവ്വാല്‍ 11ന് മലപ്പുറം ജില്ലയിലെ പാങ്ങില്‍ ജനനം. മാലിക്ബ്നുഹബീബില്‍ അന്‍സാരിയുടെ കുടുംബത്തില്പെട്ട നൂറുദ്ദീനാണ് പിതാവ് . പ്രാഥമികപഠനം നാട്ടില്‍നിന്ന് അലിയ്യുത്തൂരി എന്നറിയപ്പെട്ടിരുന്ന കട്ടിലശ്ശേരി ആലി മുസ്ലിയാ൪,കരിമ്പനക്കല്‍ അഹ്മദ്‌ കുട്ടി മുസ്ലിയാ൪, അബ്ദുല്‍വഹാബ്‌ ഹസ്റത്ത്{വെല്ലൂ൪} , അബ്ദുല് ജബ്ബാ൪ ഹസ്റത്ത്  എന്നിവ൪ ഗുരുനാഥന്‍മാരില്‍ പ്രഗത്ഭരാണ്. 1915ല്‍ വെല്ലൂ൪ ബാഖിയാത്ത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. ആദ്യമായി ദര്സാരംഭിച്ചത് പാങ്ങ്ജുമുഅത്ത്‌ പള്ളിയിലായിരുന്നു.
                
                                                                                                       ബ്രിട്ടീഷ് വാഴ്ചക്കെതിരെ ജനരോഷം ആളിക്കത്തിയ സന്ദര്‍ഭമായിരുന്നു  അത്. സ്വാതന്ത്ര്യദാഹം പാങ്ങിലില്‍ അണപൊട്ടിയൊഴുകി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി  പ്രവര്‍ത്തിച്ചതിനാല്‍  വളരെയദികം ത്യാഗം സഹിക്കേണ്ടി വന്നു. സ്വാര്‍തഥയും രാഷ്ട്രീയ ലാഭവും ലക്‌ഷ്യംവച്ചുള്ള സ്വാതന്ത്ര്യസമര പരിപാടികളെ പങ്ങില്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.     മലബാ൪ലഹളയെ തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം ഭീകരതാണ്ഡവമാടുന്ന  സമയം. തീപ്പൊരി പ്രസംഗം ചെയ്ത്‌മാപ്പിള മാരെ സമരരംഗത്തിറക്കിയവ൪ ഒളിവിലാണ്. ജനംഎന്തുചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നപ്പോള്‍ പാങ്ങുകാര൯ അവരുടെ രക്ഷക്കെത്തി. വിദേശിയരെ നമുക്ക്‌ എതിര്‍ക്കണം. അതില്‍ രണ്ടുപക്ഷമില്ല.  പ്രവ൪ത്തിക്കരുത്. പാങ്ങില്‍ ഉദ്ബോധിപ്പിച്ചു. മതനവീകരണവാദികളുടെ കുതന്ത്രങ്ങളെക്കുറിച്ച് തികഞ്ഞ  ബോധ്യമുണ്ടായിരുന്ന  പാങ്ങില്‍ അക്കാര്യങ്ങള്‍ വരക്കല്‍ മുല്ലക്കോയ തങ്ങളെ ഉണര്‍ത്തുകയും  അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം കോഴിക്കോട്‌ കുറ്റിച്ചിറ ജുമാമസ്ജിദില്‍ ഒരു   പണ്ഡിതയോഗം   വിളിച്ചുകൂട്ടുകയും ചെയ്തു. അവിടെവെച്ചാണ് ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്‍കുന്നത് പിന്നീട് പാങ്ങിലും സഹപ്രവര്‍ത്തകരും നാടും നഗരവും ചുറ്റി സഞ്ചരിച്ച് വിപുലമായപണ്ഡിത സമ്മേളനം വിളിച്ചുക്കൂട്ടുകയും 1926 ജൂണ്‍ 26 ന് കോഴിക്കോട്‌ടൌണ്‍ഹാളില്‍വച്ച് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ രൂപവല്‍കരിക്കുകയും ചെയ്തു. പ്രസംഗക൯ , എഴുത്തുകാര൯ , ഗ്രന്ഥകാര൯, സംഘാടക൯, എല്ലാമായിരുന്നു അദ്ദേഹം  ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട്, പടന്ന എന്നീ സ്ഥലങ്ങളില്‍ ദര്‍സ്‌ നടത്തിയ അദ്ദേഹം താനൂരില്‍ ഇസ്ലാഹുല്‍ ഉലൂം എന്ന പേരില്‍ അറബിക്കോളേജ് ആരംഭിച്ചു.
        സമസ്തയുടെ ഒന്നാമത്തെ പത്രമായ അല്‍ ബയാ൯ മാസിക 1929 ല്‍ അദ്ദേഹമാണ്  കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിച്ചത്. സുന്നി മുസ്ലിങ്ങളുടെ  ആധികാരിക  ശബ്ദമായിരുന്നു അല്ബയാ൯. സമസ്തയുടെ പ്രസിഡന്റായ വരക്കല്‍ മുല്ലക്കോയതങ്ങള്‍ 1932 ല്‍ വഫാത്തയപ്പോള്‍  പാങ്ങില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് 1934  ല്‍ സമസ്ത സൊസൈറ്റീസ്‌ ആക്ട്പ്രകാരം രജിസ്റ്റ൪ ചെയ്തത്.      
    ബന്ധ  വിച്ച്ചേദ പ്രമേയം 1933ല്‍ സമസ്ത പാസാക്കിയത് പാങ്ങിലിന്റെ നേത്രത്വത്തിലായിരുന്നു. 1945ല്‍  സമസ്തയുടെ പ്രസിദ്ദമായ കാര്യവട്ടം സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ പാങ്ങില്‍ രോഗശയ്യയിലായത്. നിരവധി ശിഷ്യമാരെ അദ്ദേഹം കൈരളിക്ക്‌ സംഭാവന നല്‍കിയിട്ടുണ്ട്. മര്‍ഹൂം ഓമച്ചപ്പുഴ അബൂബക്ക൪ മുസ്ലിയാ൪, ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗല്‍ഭ പണ്ഡിത൯മാരുടെ  ഗുരുവര്യ൪ മര്‍ഹൂം താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, പള്ളിപ്പുറം അബ്ദുല്‍ഖാദി൪ മുസ്ലിയാ൪ എന്നിവ൪ അവരില്‍ പ്രമുഖരാണ്.
           സമസ്തയെ കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പാങ്ങില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. സമസ്തയുടെ ആദ്യകാല സമ്മേളനങ്ങളുടെ മുഖ്യ സംഘാടക൯ പാങ്ങിലായിരുന്നു. നിരവധി സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചിട്ടുണ്ട്.
           ഹിജ്റ 1365  ദുല്‍ഹജ്ജ് 25ന് ആ മഹാത്മാവ് വിട പറഞ്ഞു. പാങ്ങ് ജുമുഅത്ത്‌പള്ളിയങ്കണത്തിലാണ് ഖബ്‌൪.

No comments:

Post a Comment